Showing posts with label വാര്‍ത്ത. Show all posts
Showing posts with label വാര്‍ത്ത. Show all posts

Thursday, October 6, 2011

മുഹമ്മദാലി ആശുപത്രിയില്‍.

വെളുത്തെടുത്തു മുഹമ്മദാലിയെ നാല് ദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ ഒരു വശം കുഴഞ്ഞു പോകുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏറെ ക്ഷീണിതനായ മുഹമ്മദലിയെ അയല്‍വാസികള്‍ കെ എം സി റ്റെ മെഡിക്കല്‍ കോളേജില്‍ കൊണ്ട് പോയി. ഉടനെ തന്നെ തീവ്ര പരിചരണ വിഭാഗത്തില്‍ കിടത്തി . ഇന്നലെ ജനറല്‍ വാര്‍ഡിലേക്ക് മാറി. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നതായി അറിയാന്‍ കഴിഞു. തലയുടെ ഭാഗത്തെ ധമനികളില്‍ രക്ത പ്രവാഹം തടസ്സം വരുന്നതായി കണ്ടത്തിയിട്ടുണ്ട്‌ . രണ്ടു ദിവസങ്ങള്‍ക്കകം ആശുപത്രി വിടാമെന്ന് കരുതുന്നു. സഹോദരന്നു പെട്ടെന്ന് രോഗ ശാന്തി വരട്ടെ . നമുക്ക് പ്രാര്‍ഥിക്കാം.

Sunday, September 25, 2011

പാലം കടന്നു ...കൂടണയാം .

ഒരു വലിയ ദുരന്തത്തിനും ശേഷം നീണ്ട കാത്തിരിപ്പിനും ഒടുവില്‍ നാട്ടുകാരുടെ സ്വപനം പൂവണിയാന്‍ പോവുന്നു. ചെന്നമാങ്ങല്ലൂര്‍ ഭാഗത്തെ അപ്പ്രോച് റോഡ്‌ ഒരാഴ്ച കൊണ്ട് മണ്ണിടല്‍ പൂര്‍ത്തിയാവും . പിന്നീടു താരിംഗ് പണി കഴിഞ്ഞാല്‍ പാലം ഉപയോഗത്തില്‍ വരും. ഇരുവഴിഞ്ഞി പുഴയുടെ ഈ ഭാഗം തീര്‍ത്തും മാറി കഴിഞ്ഞു . ചെറുവാടി, കാരശ്ശേരി,നെല്ലിക്കാപരമ്പ്, അരീക്കോട് ഭാഗങ്ങളില്‍ വളരെ എളുപ്പത്തില്‍ എത്തി ചേരാം .
ഇതിനിടെ മറ്റൊരു ശുഭ വാര്‍ത്ത കൂടി . തോട്ടം ഭാഗത്ത്‌ മംഗലശ്ശേരി മൈതാനത് നിന്നും കക്കാട് ഭാഗത്തേക്ക് ഒരു പാലം അനുമതി ലഭിച്ചു കഴിഞ്ഞതായി അറിഞ്ഞു . ഇതിനു വേണ്ടി ഒമ്പത് കോടി രൂപ വകയിരുത്തിയിട്ടുണ്ട് . അതോടൊപ്പം കൂളിമാട് പാലത്തിനും അനുമതിയായി എന്ന് വിവരം ലഭിച്ചു. ഏറെ കിട മത്സരങ്ങള്‍ ഈ പാലത്തിനു വേണ്ടി നടന്നു കൊണ്ടിരിക്കുകയായിരുന്നു .
ഇരുവഴിഞ്ഞി പുഴയില്‍ എത്ര പാലങ്ങള്‍ . പാഴൂര്‍ മില്ലിനടുത്തു നിന്നും വെസ്റ്റ്‌ കൊടിയതൂരിലേക്ക് ഒരു തൂക്കു പാലം പണി ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. പാലങ്ങള്‍ വന്നാലും റോഡിന്റെ ശോചനീയാവസ്ഥ തീരത്തെ യാത്രക്കാര്‍ക്ക് രക്ഷയില്ല .

Wednesday, September 14, 2011

ഗതാഗതവും അധോഗതിയും പിന്നെ നമ്മളും .

സി എം ആര്‍ : അങ്ങാടി വികസിച്ചു കൊണ്ടിരിക്കും ഗതാഗതത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും . കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ തേടി പുറപ്പെടുമ്പോള്‍ സന്ധ്യാ നേരത്ത് അങ്ങാടിയില്‍ ഒരു ആള്‍ കൂട്ടം ശബ്ദമയം , പിന്നെ പോര്‍വിളികള്‍ . ദൂരെ മാറി നിന്ന് എല്ലാം നോക്കി കണ്ടു. ചാത്തമങ്ങലത്ത് പീടികയുടെ മുന്‍വശം. നിര്‍ത്തിയിട്ട ഒരു ബൈകിന്റെ പ്രിഷ്ടഭാഗത്ത്‌ ജീപ് തട്ടി . തൊട്ടടുത്ത്‌ ഒരു ജീപ്പുമുണ്ട് ,നെറ്റിയില്‍ എരക്കോടന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നു. വട്ടകണ്ടന്‍ ബഷീര്‍ ആന്‍ഡ്‌ മമ്മതന്‍ തമ്മില്‍ ഉഗ്ര വാക്ക് തര്‍ക്കം. നിര്‍ത്തിയിട്ട വണ്ടിയുടെ പ്രിഷ്ട്ട ഭാഗം കറുത്ത റോഡിലാ . എന്താ ഒന്ന് ഒതുക്കി നിര്‍ത്തിയാല്‍ ??... ചോദ്യം പല ഭാഗത്ത്‌ നിന്നും ഇത് തന്നെ . കുറച്ചു മുമ്പ് ട്രാക്ടറും ഓടോയും തമ്മില്‍ നന്നായി ഒന്ന് ഏറ്റുമുട്ടി ? ഭാഗ്യത്തിന് എല്ലാം ഒത്തു തീര്പായി. ഇപ്പോള്‍ മിക്ക ദിവസങ്ങളിലും ഗതാഗതത്തില്‍ അധോ ഗതം നടക്കുന്നു. പണ്ട് കാലത്ത് കൊല്ലന്‍ ഭാസ്കരനും ഈപി അബ്ദുവും പിന്നെ കലതിങ്ങലെ മമ്മൂട്ടിയും ഈ വഴി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു പോയിരുന്നു. കാലം മാറി . ഇനി ഇവിടെ ഗതാഗത നിയമങ്ങള്‍ പാലിക്കാ പെടണം . വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ അല്പം ഭവ്യത നന്നും എന്ന് ചുരുക്കം . ഏതായാലും ഈ കേസ് തീര്‍ന്നു. മരുന്ന് ഷോപ്പ് കാരന്റെ വണ്ടി ലൈറ്റ് പോയ വകയില്‍ ഒരു ഇരുനൂറു കൊടുത്തു പഞ്ചായത്ത് ആയി.

Sunday, September 4, 2011

കലാ സാഹിത്യം : പുത്തന്‍ ഉണര്‍വുകള്‍

സി എം ആര്‍ :

ആയിരത്തി തൊള്ളായിരത്തി എഴുപതുകളെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള കലാ സാഹിത്യ പ്രവര്‍ത്തനങ്ങളാണ് നാട്ടിലും പരിസരങ്ങളിലും നടന്നു കൊണ്ടിരിക്ക്ന്നത്. ഒരു കാലത്ത് സംഗീത നാടക രംഗത്ത് അറിയപെട്ടിരുന്ന ഹുസ്സന്‍ മാസ്റര്‍ കൊടിയത്തൂരിനെ അനുസ്മരിച്ചു കൊണ്ട് മുക്കത്തെ വ്യാപാര ഭവനില്‍ ഗംഭീരമായ ഒരു പരിപാടി നടന്നു. എം എന്‍ കാരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി . ഒരു പാട് പഴയ കല അനുഭവങ്ങള്‍ പങ്കിട്ടു . ഹുസ്സന്‍ മാസ്റര്‍ കൃതികള്‍ പരതി കുറെ കഷ്ടപെടെണ്ടി വന്നതായി സംഘാടകന്‍ നാസര്‍ കൊളായി പറഞ്ഞു. അദ്ധേഹത്തിന്റെ മകന്‍ പാടിയ പാട്ടുകള്‍ സദസ്സിനെ കോരിത്തരിപ്പിച്ചു. അദ്ധേഹത്തിന്റെ മകനും സഹോദരി നമ്മുടെ മെമ്പറുമായ ഫാത്തിമയും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചത് വികാര തീവ്രമാകി.
ഒരാഴ്ചാ മുമ്പാണ് ഇവിടെ വെച്ച് നമ്മുടെ നാടുകാരന്‍ ബന്ന ചെന്നമാങ്ങല്ലൂരിന്റെ ഹോം സിനിമ കണ്ടത് . അവിടെയും നല്ല സദസ്സായിരുന്നു. ബന്നയാണ് സംവിധാനം നിര്‍വഹിച്ചത്. ജബ്ബാര്‍ കെ വി വില്ലനായി തിളങ്ങി . നല്ല അഭിനയ പാടവം ഉള്ള വ്യക്തിയാണ് ജബ്ബാര്‍ എന്ന് തോന്നി. അതോടൊപ്പം കുറച്ചു കൂടെ ഗൌരവത്തില്‍ ഒരു സിനിമ( ഊമക്കുയില്‍ പാടുന്നു ) കെ വി സിദ്ധീക്ക് പുറത്തിറക്കുന്നു. തീര്‍ച്ചയായും മലയാള സിനിമക്ക് ഈ നാടിന്‍റെ സംഭാവനകള്‍ ഭാവിയില്‍ ഉറപ്പിക്കാന്‍ . ഇവര്‍ക്ക് പ്രോത്സാഹനം നല്‍കുക .